പണ്ട് ഞാൻ ചൊല്ലിയ കവിതകളൊന്നിലായ്
അച്ഛന്റെ വേർപാടു നൊന്തിരുന്നു
ഞാനോ മറ്റാരുമേ കാണുന്ന മുന്നിലേ
വെക്കമായി ചിരികൊണ്ട് മായ്ച്ചിരുന്നു
കവിതകൾ വരികളിൽ നർത്തനം ചെയ്യവേ,
കവിയുടെ വേദന ചൊല്ലിവാർന്നീടവേ ,
ബാല്യകാലത്തിലെ നിയതിയിൽ നിണം വീണ-
ബാലന്റെ വേദന ഞാനറിഞ്ഞു.
ആത്മാവിലെ ആ ചിത എന്റെ നെഞ്ചിലോ
ഒരു നെരിപ്പോടായി നീറിടുന്നു
ബാലിക യൗവ്വനം തൊട്ടിടും കാലത്തിൽ
സുരക്ഷയാളുന്നതും അച്ഛനല്ലേ?
ആ കാവലാളന്നെ ഇല്ലാതെയാവുകിൽ -
എന്തുണ്ടവൾക്കന്നു ഭയമകറ്റാൻ?
പിന്നെ നല് മാർഗങ്ങൾ കാട്ടി തുണക്കുവാൻ
അമ്മതൻ ജീവന ഭാരം കുറയ്ക്കുവാൻ
അനുജനോ ആദ്യത്തെ മാഷായി മാറുവാൻ
അരികിലായി ഇല്ലയന്നച്ഛന്റെ സാന്ത്വനം
മെല്ലൊന്നു തേങ്ങിക്കരഞ്ഞുനോവാറ്റുവാൻ
ആശപോലും വിട്ടു കൂടണഞ്ഞന്നാളിൽ
ഇനിയെന്ത് ഭാവിയെന്നോർത്തു വിറങ്ങലി -
ച്ചാകേ പകച്ചങ്ങുനിന്നുപോയന്നുഞാൻ .
പ്രായം കവിഞ്ഞൊരു പക്വത സ്വന്തമായി
ഏകിയതോ വിധിയുടയോന്റെ കൗശലം
പിന്നെ തണൽ തേടി മേഞ്ഞെന്റെ ദു:ഖമോ
വിസ്മൃതിക്കുള്ളിൽ കുടിയിരുന്നീടവേ ,
അരക്ഷിത ചിന്തകൾ പിണംചൂടി പിന്നെയും
യൗവ്വനതീഷ്ണയാൽ നീറിയപ്പോൾ
ബന്ധുവും ബന്ധവും ബന്ധിതമായന്നു -
ദർദ്ദുരഭാരത്താൽ വീങ്ങിയപ്പോൾ
ആ നാളിലായറിവു വൃണിതമാം സത്യമെന്നാ -
രോരും പറയാതെ ഞാനറിഞ്ഞു .
പണമാണ് ഭൂമിയിൽ ബാന്ധുത്വ തോതെന്നു -
പിണംപോലുമായളവിൽ -
വിബാന്ധുവായ് മാറിടും .
മറവികൾ മനുഷ്യന്നനുഗ്രഹമാകുമീ
നിമിഷങ്ങളത്രേ മരണവും മോക്ഷവും.
യൗവ്വനം പാണീഗ്രഹണത്തിലെക്കൊന്നു
കാൽ വെച്ചനാളുകൾ എത്ര ധന്യം !!
എങ്കിലുമാന്നാളും ഒരു വിങ്ങലാവുന്നു
അച്ഛനാം ചിത്രത്തെ കണ്ടിടുമ്പോൾ
ഒരു വെറ്റ പാക്കു ഞാൻ മുന്നിൽ വെച്ചു-
എൻ ഹൃദയത്തിൽ ഒരു നാളം ഒരുക്കി വെച്ച്
അറിഞ്ഞു ഞാനെന്നിട്ടുമാ സ്നേഹ സാന്നിധ്യം
ഒരു ചെറു കാറ്റായനുഗ്രഹിയ്ക്കെ .
അന്നുതോട്ടീന്നോളമാ നിറ സാന്നിധ്യം -
സ്വപ്നമായെന്നിലെക്കെത്തിടുമ്പോൾ ,
മറ്റെങ്ങുമറിയാത്ത രക്ഷ ഞാനറിയുന്നു ,
പതിനെഴുവര്ഷങ്ങൾ പോയിടവേ ...
അച്ഛന്റെ വേർപാടു നൊന്തിരുന്നു
ഞാനോ മറ്റാരുമേ കാണുന്ന മുന്നിലേ
വെക്കമായി ചിരികൊണ്ട് മായ്ച്ചിരുന്നു
കവിതകൾ വരികളിൽ നർത്തനം ചെയ്യവേ,
കവിയുടെ വേദന ചൊല്ലിവാർന്നീടവേ ,
ബാല്യകാലത്തിലെ നിയതിയിൽ നിണം വീണ-
ബാലന്റെ വേദന ഞാനറിഞ്ഞു.
ആത്മാവിലെ ആ ചിത എന്റെ നെഞ്ചിലോ
ഒരു നെരിപ്പോടായി നീറിടുന്നു
ബാലിക യൗവ്വനം തൊട്ടിടും കാലത്തിൽ
സുരക്ഷയാളുന്നതും അച്ഛനല്ലേ?
ആ കാവലാളന്നെ ഇല്ലാതെയാവുകിൽ -
എന്തുണ്ടവൾക്കന്നു ഭയമകറ്റാൻ?
പിന്നെ നല് മാർഗങ്ങൾ കാട്ടി തുണക്കുവാൻ
അമ്മതൻ ജീവന ഭാരം കുറയ്ക്കുവാൻ
അനുജനോ ആദ്യത്തെ മാഷായി മാറുവാൻ
അരികിലായി ഇല്ലയന്നച്ഛന്റെ സാന്ത്വനം
മെല്ലൊന്നു തേങ്ങിക്കരഞ്ഞുനോവാറ്റുവാൻ
ആശപോലും വിട്ടു കൂടണഞ്ഞന്നാളിൽ
ഇനിയെന്ത് ഭാവിയെന്നോർത്തു വിറങ്ങലി -
ച്ചാകേ പകച്ചങ്ങുനിന്നുപോയന്നുഞാൻ .
പ്രായം കവിഞ്ഞൊരു പക്വത സ്വന്തമായി
ഏകിയതോ വിധിയുടയോന്റെ കൗശലം
പിന്നെ തണൽ തേടി മേഞ്ഞെന്റെ ദു:ഖമോ
വിസ്മൃതിക്കുള്ളിൽ കുടിയിരുന്നീടവേ ,
അരക്ഷിത ചിന്തകൾ പിണംചൂടി പിന്നെയും
യൗവ്വനതീഷ്ണയാൽ നീറിയപ്പോൾ
ബന്ധുവും ബന്ധവും ബന്ധിതമായന്നു -
ദർദ്ദുരഭാരത്താൽ വീങ്ങിയപ്പോൾ
ആ നാളിലായറിവു വൃണിതമാം സത്യമെന്നാ -
രോരും പറയാതെ ഞാനറിഞ്ഞു .
പണമാണ് ഭൂമിയിൽ ബാന്ധുത്വ തോതെന്നു -
പിണംപോലുമായളവിൽ -
വിബാന്ധുവായ് മാറിടും .
മറവികൾ മനുഷ്യന്നനുഗ്രഹമാകുമീ
നിമിഷങ്ങളത്രേ മരണവും മോക്ഷവും.
യൗവ്വനം പാണീഗ്രഹണത്തിലെക്കൊന്നു
കാൽ വെച്ചനാളുകൾ എത്ര ധന്യം !!
എങ്കിലുമാന്നാളും ഒരു വിങ്ങലാവുന്നു
അച്ഛനാം ചിത്രത്തെ കണ്ടിടുമ്പോൾ
ഒരു വെറ്റ പാക്കു ഞാൻ മുന്നിൽ വെച്ചു-
എൻ ഹൃദയത്തിൽ ഒരു നാളം ഒരുക്കി വെച്ച്
അറിഞ്ഞു ഞാനെന്നിട്ടുമാ സ്നേഹ സാന്നിധ്യം
ഒരു ചെറു കാറ്റായനുഗ്രഹിയ്ക്കെ .
അന്നുതോട്ടീന്നോളമാ നിറ സാന്നിധ്യം -
സ്വപ്നമായെന്നിലെക്കെത്തിടുമ്പോൾ ,
മറ്റെങ്ങുമറിയാത്ത രക്ഷ ഞാനറിയുന്നു ,
പതിനെഴുവര്ഷങ്ങൾ പോയിടവേ ...